Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 4, 2014

"കടത്ത് വിവാദം " പറയാന്‍ ബാക്കിവെച്ച​ത്

" ഇന്ത്യ എന്‍റെ രാജ്യമാണ് - എല്ലാ ഭാരതീയനും (എല്ലാ കേരളീയനും എന്നല്ല ) എന്‍റെ സഹോദരീ സഹോദരന്‍മാരാണ് " ഓര്‍മ്മവെച്ച കാലത്ത് ആദ്യാക്ഷരം പകര്‍ന്ന് തന്ന രാഘവന്‍ മാഷില്‍ നിന്നാണ് ആദ്യമിത് കേട്ടത് .. പിന്നീട് കളിച്ചുവളര്‍ന്ന മുറ്റത്ത് നിന്ന്... ഓമനിച്ചുവളര്‍ത്തിയ മാതാപിതാക്കളില്‍ നിന്ന് ... സഹോദരങ്ങളില്‍ നിന്ന് .. സഹപാഠികളില്‍ നിന്ന് .. അയല്‍പക്കത്തെ സഹോദര സമുദായാംഗങ്ങളില്‍ നിന്ന് .. അങ്ങിനെ ജീവിതം പഠിപ്പിച്ചവരൊക്കെ ആ ആശയം നെഞ്ചോട് ചേര്‍ത്തവരായിരുന്നു . ഇന്നലെ കേന്ദ്ര ശിശുക്ഷേമ മന്ത്രിയും സംസ്ഥാന ആഭ്യന്തര മന്ത്രിയും പറഞ്ഞത് കേട്ടപ്പോഴാണ് എന്‍റെ രാജ്യം വ്യവസ്ഥികളുടെ ജനിതകപ്പകര്‍ച്ചകള്‍ക്കൊപ്പം ദര്‍ശനങ്ങള്‍ക്ക് മാറ്റം വരുത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടത് ..


       മുക്കം യതീം ഖാനയുമായി ബന്ധപ്പെട്ട ഇപ്പോഴുണ്ടായ അനാവശ്യ വിവാദങ്ങളിലേക്ക് ശ്രദ്ധിക്കൂ ... "രാമരാജ്യത്തിലെ" ശ്രേഷ്ഠ മന്ത്രിപദവി കിനാവ് കാണുന്ന സുരേന്ദ്ര പത്നി ശോഭേച്ചിയുടെ വേവലാതി " """ഒന്ന് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് "കടത്തി"ക്കൊണ്ടുവന്നത് . കുട്ടികളുടെ സമ്മതത്തോടെയല്ലെങ്കില്‍ അത് മനുഷ്യക്കടത്ത് തന്നെയാണ് ( ഒരു വയസ്സുള്ള കുഞ്ഞിനോട് അനുമതി തേടിയിട്ട് എന്തു മറുപടി കിട്ടുമെന്ന് ചോദിക്കരുത് .) മതപരിവര്‍ത്തനം അടക്കമുള്ള "ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും" ലൈംഗിക ചൂഷണങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കുന്നു .. (ഭാഭാ രാംദേവിന്‍റെ ആശ്രമവും അനാഥസംരക്ഷണവും ചേച്ചി ശരിക്ക് ആസ്വദിച്ചിട്ടുണ്ടാവണം ) .. ഇതെല്ലാം കൂടി ഉള്‍പ്പെടുത്തി ദേശീയ ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശചെയ്ത് "ഭാവി കേന്ദ്ര മന്ത്രി " ദില്ലിയില്‍ നിന്ന് മടങ്ങിയത് കൊണ്ടാകണം ... സുകുമാരപ്രീതിനേടാന്‍ വൃതം നോറ്റിരിക്കുന്ന "സന്തുലിതാവസ്ഥ" നികത്തിയ ആഭ്യന്തര മന്ത്രി രമേശന്‍ നായര്‍ വേശ്യാനെറ്റിനെ കടത്തിവെട്ടിയത് . .. നിരാലംഭരായ വിദ്യാര്‍ഥികളെ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ അവിടെ പോയി സേവിക്കാനാണ് മന്ത്രിയുടെ സാരോപദേശം .. ചെന്നിത്തലക്ക് ഇച്ചിരികൂടി മൂപ്പുള്ള വയലാര്‍ രവിയെ കണ്ടെങ്കിലും കേരളത്തിനപ്പുറത്തെ മതന്യൂനപക്ഷങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ അന്വേഷിച്ച്അറിയാമായിരുന്നു .. ചെന്നിത്തലയെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് " പോരാട്ടത്തിന് ആഹ്വാനം നല്‍കുന്ന വിശുദ്ധ പോരാളിയെ ഒന്ന് വിചാരണ ചെയ്യേണ്ടതുണ്ട് . അതേ .. കൂടത്തായിക്കാരന്‍ ജിഹാദി"യെ തന്നെ .. പണ്ഡിത വേഷധാരിയായ ടിയാന്‍റെ ഏറെ പഴക്കമില്ലാത്ത "ആശങ്കകള്‍" " പുതിയ സാഹചര്യത്തില്‍ അദ്ധേഹം അടിവരയിട്ട് വീണ്ടും പോസ്റ്റിയിട്ടുണ്ട് .. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങളിലും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മര്‍ക്കസിലേക്ക് കാശ്മീരില്‍ നിന്ന് വിദ്യാര്‍ഥികള്‍ വന്നതാണ് ആശങ്കക്ക് നിതാനം .. സത്യത്തില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ഈ ചതിയന്‍റെ വക്രബുദ്ധിയുണ്ടോ എന്നാണ് ആദ്യം സമുദായം ചിന്തിക്കേണ്ടത്

 വാക്കുകള്‍ പൌരുഷമാകാന്‍ കാരണമുണ്ട് ... അമ്മിഞ്ഞനുകരുന്ന അമ്മമാറിടത്തില്‍ നിന്ന് ചൂടുചോര നുണഞ്ഞുവളര്‍ന്ന പൈതങ്ങള്‍ ... തെരുവുകളില്‍ ആയുധധാരികളായ തീവ്രവാദികളുടെയും പട്ടാളത്തിന്‍റെയും നടുവില്‍ വളരുന്ന ബാല്യങ്ങള്‍ ... അരക്ഷിതരായ ജനതതിയുടെ ദൌര്‍ബല്യങ്ങള്‍ക്ക് മേല്‍ ആയുധം വെച്ച് കൊടുക്കുന്ന ഷീദിലീകരണശക്തികള്‍ .. ആ സാമൂഹിക പരിസരത്ത് നിന്ന് ശോഭനമായൊരു ഭാവിപണിയാന്‍ കശ്മീരി യുവതക്ക് സാധ്യമല്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന് ആണ് ആദ്യമുണ്ടായത് .. പരിഹാരത്തിന്‍റെ ചിന്തകള്‍ അദ്ദേഹത്തെ എത്തിച്ചത് മലയാളക്കരയിലെ ശ്രേഷ്ഠസംസ്കൃതിയുടെ മാനത്ത് മാരിവില്ല് പോലെ വിസ്മയിപ്പിക്കുന്ന മര്‍ക്കസിന്‍റെ മണിമുറ്റത്തെക്കായിരുന്നു ... ആ ചരിത്രനിമിഷത്തില്‍ അഭിമാന പുളകിതരായത് ചെന്നിത്തലയുടെ സീനിയര്‍ വയലാര്‍ രവിയടക്കമുള്ള രാജ്യത്തെ ഭരണാധികാരികള്‍ കൂടിയായിരുന്നു .. ഇന്ന് മര്‍ക്കസിലെ കശ്മീരി ഭവന്‍ രാജ്യത്തെ അതിശയിപ്പിക്കുന്ന ഒരു സംസ്കൃതിയുടെ വിളഭൂമിയാണ് .. അവിടെനിന്ന് ഭാവി കാശ്മീരിനെ നയിക്കാന്‍ പ്രാപ്തരായ ഒരു ധാര്‍മ്മിക സൈന്യം പിറവികൊള്ളുന്നത് ഹൃദയത്തോട് ചേര്‍ത്ത് വെച്ചാണ് രാഷ്ട്രത്തിന്‍റെ അഭിമാനപുരുഷന്‍ എപിജെ അബ്ദുല്‍ കലാമും മര്‍ക്കസിന്‍റെ പടിയിറങ്ങിയത് .
കൂടത്തായിയുടെ ആശങ്കകള്‍ എന്താണെന്ന് അദ്ധേഹം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശം അറിയുന്നവര്‍ക്ക് വേഗം മനസിലാകും .സ്വന്തം സഹോദരങ്ങളെ ബോംബിട്ട് കൊല്ലാന്‍ പഠിപ്പിക്കുന്ന.. രാജ്യത്ത് RSS പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരത റബ്ബിന്‍റെ ഭവനത്തോടും ഖുര്‍ആന്‍ ഷരീഫിനോട് പോലും ചെയ്യാന്‍ അറപ്പില്ലാത്ത ഒരു സംഹാരമൂര്‍ത്തികൂടിയ അസൂയക്കമ്പിനി ... അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രസ്താവനകളാണ് എരിതീയില്‍ എണ്ണയൊഴിച്ചത് .. രാജ്യത്തെ അരക്ഷിതരായ മതന്യൂനപക്ഷങ്ങളെ ക്രൂരമായി തങ്ങളുടെ രാഷ്ട്രീയ പകിടകളികള്‍ക്ക് പാകപ്പെടുത്താന്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ നമ്മുടെ സഹോദരങ്ങള്‍ ഇനിയും റിക്ഷാവണ്ടിയും വലിച്ച് നടക്കണമെന്ന് ആരൊക്കെയോ തീരുമാനിച്ചിട്ടുണ്ട് .. പതിനായിരക്കണക്കിന് നിരക്ഷരരായ കുഞ്ഞുങ്ങള്‍ക്ക് രാജ്യത്തിന്‍റെ നാനാദിക്കിലും രാഷ്ട്രസ്നേഹവും വിദ്യയും പകര്‍ന്ന് കൊടുക്കുന്ന മഹത്തായ മുന്നേററ്റങ്ങള്‍ക്ക് തടയിടാനാണോ "കള്ളവണ്ടി" പാലക്കാട് എത്തിയത് എന്നറിയാന്‍ കൂടത്തായിയെ തന്നെ ചോദ്യം ചെയ്യണം എന്ന് സാരം .. അതൊരു ചേക്കുട്ടിപ്പോലീസിന്‍റെ ജന്‍മമാണ് ..


No comments:
Write comments